Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Construction

Palakkad

ഒറ്റപ്പാലം- ചെർപ്പുളശേരി റോഡ് നിർമാണം: എംഎൽഎമാർക്കെതിരേ രൂക്ഷവിമർശനം

ഒറ്റപ്പാലം: സബ് കളക്ടർ വിളിച്ചുചേർത്ത ബസുടമകളുടെ യോഗത്തിൽ എംഎൽഎമാർക്കെതിരേയും രൂക്ഷ വിമർശനം. ഒറ്റപ്പാലം- ചെർപ്പുളശേരി റൂട്ടിൽ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ച ബസുടമകളെ സബ് കളക്ടർ അഞ്ജിത്ത് സിംഗാണ് ഇന്നലെ ചർച്ചയ്ക്കു ക്ഷണിച്ചത്.

റോഡ് നിർമാണ കമ്പനിക്കെതിരേ രൂക്ഷമായ ഭാഷയിലാണ് ബസുടമകൾ പ്രതികരിച്ചത്. ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നു ബസ് ഉടമകൾ ആവശ്യപ്പെട്ടു. നിർമാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകളുണ്ടായില്ലെന്നു ബസുടമകൾ തുറന്നടിച്ചു. സബ് കളക്ടർ വിളിച്ചുചേർത്ത അനുരഞ്ജന ചർച്ചയിൽ എംഎൽഎമാരായ കെ. പ്രേംകുമാർ, പി. മമ്മികുട്ടി എന്നിവർ പങ്കെടുത്തിരുന്നു.

തങ്ങൾ നേരിടുന്ന ഗുരുതരമായ സാഹചര്യം ബസുടമകൾ വികാരപരമായാണ് പങ്കുവച്ചത്. റോഡുനിർമ്മാണം പൂർത്തീകരിക്കുമെന്ന് പറയുകയല്ലാതെ ഇതിനു വേണ്ടിയുള്ള ആത്മാർഥമായ ശ്രമങ്ങൾ കരാർ ഏറ്റെടുത്ത നിർമാണ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും, ഇവരെ ഇതിനു നിർബന്ധിതരാക്കാൻ ബന്ധപ്പെട്ടവർ ഒരുനീക്കവും നടക്കുന്നില്ലന്നും ബസുടമകൾ തുറന്നടിച്ചു.

വലിയതോതിലുള്ള ഇന്ധന നഷ്ടവും ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ബസുടമകൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. പുതിയ ടയർ വാങ്ങിയാലും ഒരുമാസത്തിൽ കൂടുതൽ റൂട്ടിൽ ഓടിക്കാൻ കഴിയുന്നില്ലെന്നു ഇവർ പറഞ്ഞു.

ബസുടമകൾ ശക്തമായ രീതിയിലാണ് പ്രതികരിച്ചത്. ഇതിനു മറുപടി പറയാൻ എംഎൽഎമാർക്ക് കഴിഞ്ഞില്ല. തുടർന്ന് സബ് കളക്ടർ അൻജിത് സിംഗ് റോഡിലെ വലിയ കുഴികൾ യന്ത്രസഹായത്തോടെ നികത്തുമെന്നും റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടുന്ന നടപടികൾ അനുവർത്തിക്കാം എന്നും നൽകിയ ഉറപ്പിലാണ് ബസുടമകൾ വഴങ്ങിയത്.

സ്വകാര്യബസ് സമരം മാറ്റിവച്ചു

ഒറ്റപ്പാലം: ഒറ്റപ്പാലം -ചെർപ്പുളശേരി റൂട്ടിൽ ഇന്നുനടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു. റോഡിലെ വലിയ കുഴികൾ യന്ത്രസംവിധാനം ഉപയോഗിച്ച് നികത്തുകയും, അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്.

റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഈറൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഇന്നുമുതൽ പണിമുടക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഒറ്റപ്പാലം സബ് കളക്ടർ അൻജിത്ത് സിംഗ് വിളിച്ചുചേർത്ത് ബസ് ഉടമകളുടെ യോഗത്തിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചത്. റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്നാണ് ബസുടമകൾ സമരനടപടികളിലേക്ക് നീങ്ങിയത്.

നിലവില്‍ ഈ പാതയിലൂടെ എൺപതോളം സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞദിവസം സ്വകാര്യബസുകൾ സൂചനാസമരം നടത്തിയിരുന്നു. ഇതിനുശേഷവും റോഡ് നവീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുവാൻ ബസുടമകള്‍ തീരുമാനമെടുത്തത്.

District News

അടിപ്പാതനിർമാണം അനിശ്ചിതാവസ്ഥയിൽ; പോട്ട ആശ്രമം ജംഗ്ഷൻ അടച്ചുപൂട്ടിയിട്ടും അപകടങ്ങൾ തുടരുന്നു

ചാലക്കുടി: ദേശീയപാതയിൽ പോട്ട ആശ്രമം ജംഗ്ഷൻ അടച്ചുപൂട്ടിയിട്ടും അപകടമരണങ്ങൾ സംഭവിക്കുന്നു.

അപകടംനിറഞ്ഞ ഈ ജംഗ്ഷനിൽ ഇപ്പോൾ കാൽനടക്കാർ ജീവൻ പണയംവച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. ഇവിടെ കാൽനടയാത്രക്കാർക്ക് റോഡുമുറിഞ്ഞ് കടന്നുപോകാൻ യാതൊരു സുരക്ഷാസംവിധാനവും സ്ഥാപിച്ചിട്ടില്ല. ഇവിടെ അടിപ്പാത നിർമിക്കാൻ അനു മതി ലഭിച്ചിരുന്നു.


എന്നാൽ ഇപ്പോൾ അനിശ്ചിതാവസ്ഥയിലാണ്. അനേകായിരങ്ങൾ പങ്കെടുക്കുന്ന പോട്ട ദേശിയ ബൈബിൾ കൺവൻഷൻ അടുത്തയാഴ്ച്ച ആരംഭിക്കുകയാണ്.

റോഡിന്‍റെ എതിർവശത്താണ് ബസ് സ്റ്റോപ്പ്. ഇരു വശത്തേയ്ക്കും റോഡ് മുറിഞ്ഞുകടക്കുന്ന ജനങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആക്ഷൻ ഫോറം ആവശ്യപ്പെട്ടു.

എത്രയും വേഗം അടിപ്പാത നിർമിക്കുക, പോലീസ് സംവിധാനം ഏർപ്പെടുത്തുക, അടിപ്പാത വരുന്നതുവരെ സിഗ്നൽ സിസ്റ്റം നിലനിർത്തി അപകടങ്ങൾ ഒഴിവാക്കണമെന്നും ആക്ഷൻ ഫോറം ആവശ്യപ്പെട്ടു.

District News

എംപി ഫണ്ടിൽ കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് റോഡ് നിർമാണം തുടങ്ങി

നിലന്പൂർ: എംപി ഫണ്ടിൽ കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് റോഡ് പ്രവൃത്തി തുടങ്ങി. ചാലിയാർ പഞ്ചായത്തിലെ വിജയപുരം-അളക്കൽ റോഡിലാണ് ജനവാസ മേഖലയിലെ ഭാഗങ്ങൾ ഒഴിവാക്കി സ്വകാര്യവ്യക്തിയുടെ കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള റോഡ് നിർമാണം ആരംഭിച്ചത്.

പി.വി.അബ്ദുൾ വഹാബ് എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് 400 മീറ്റർ റോഡ് നിർമാണം. നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേയിൽ മൂലേപ്പാടത്ത് നിന്നാണ് വിജയപുരം-അളക്കൽ റോഡ്.

ഇതിന്‍റെ തുടക്കത്തിൽ നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ഏതാനും മീറ്റർ റോഡ് കഴിഞ്ഞാൽ രണ്ട് കിലോമീറ്റർ ഭാഗം ഒഴിവാക്കിയാണ് കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കുള്ള റോഡ് നിർമാണം. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടും എംപി ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നിർമാണം അധികൃതർ ആരംഭിച്ചു കഴിഞ്ഞു. ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് ജനവാസ മേഖല ഒഴിവാക്കിയുള്ള റോഡ് നിർമാണത്തിന് പിന്നിൽ ചിലരുടെ സ്വാർഥ താത്പര്യമാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.

Latest News

Corehub Up